Saturday, July 25, 2009

നാടകം- പൊട്ടക്കിണറ്റിലെ തവളയുടെ സുവിശേഷം


നാടകം തുടങ്ങുമ്പോള്‍ രംഗത്തില്‍ സന്ധ്യാനേരത്തിന്റെ (പ്രതീതി )
അച്ഛന്‍ :മകനോട്‌ ,എടാ നീ ഇന്നു എവിടായ പോയത് ?
മകന്‍ :ഞാനോ ?പഠിക്കാന്‍ പോയി -എത്ര മണിക്കാ പോയത് ?
ഞാന്‍ എട്ടുമണിക്ക് പോയി -എത്ര മണിക്കാ തിരിച്ചു വന്നത് ?
എഴുമണിയായി-എത്ര മണിക്കാ ക്ലാസ്സ് വിട്ടത് ?
നാലു മണിയായി ,കൊള്ളാം. നീ ഇന്നു ആ ബാറിന്റെ മുന്നേ നിന്നതെന്തിനാ ?
വെള്ളമടിക്കനാണോ? അച്ഛന്‍ ഇതെന്താ പറയുന്നതു ?
ഞാന്‍ അച്ഛനെപ്പോലെ കുടിച്ചു ബോധമില്ലാതെ നടക്കുകയല്ലല്ലോ ?
ഓ നീ എന്തിനാ എന്‍റെ കാര്യം നോക്കുന്നെ ? ഞാനെ എനിക്ക് ഇഷ്ടമുള്ള രീതിയില്‍
നടക്കും നീ ഞാന്‍പറയുന്നതു കേട്ടാല്‍ മതി .
അച്ഛന്‍ :നീ അവിടെ നിന്നപ്പോള്‍ എത്രപേര്‍ നിന്നെ നോക്കി കാണും ?
അവരെന്തൊക്കയാ നിന്നെക്കുറിച്ചു കരുതിയെ
ഈ അച്ഛന്റെ കാര്യം അച്ഛാ അച്ഛനെപ്പോലെ എന്നെ
ആരും ഒന്നും പറയത്തില്ല
പിന്നെ അച്ഛനെക്കുറിച്ച് അച്ഛന്റെ മുഖത്ത് നോക്കി
ആരും ഒന്നും പറയത്തില്ല
പക്ഷെ അടുത്തുള്ള ആളുകളോട് പറയും....
എടാ ആരാ എന്നെക്കുറിച്ച് പറയാനുള്ളത്
ഞാന്‍ ആരെയെങ്കിലും ചെലവിലാന്നോ കഴിയുന്നെ?
ഞാനെ ഈ ഭൂമിയിലെ ജീവിയാഎന്റെ ഇഷ്ടത്തിന്
ഞാന്‍ ജീവിക്കും എനിക്ക് എന്തും ചെയ്യാം....
അച്ചന് ചെയ്യാം മറ്റുള്ളവര്‍ക്കായിക്കൂട-
എന്ത് മുടന്തന്‍ ഞായമാ ഇത് ,,,,?
എനിക്ക് ഇവിടെ നിന്നാല്‍ .
ഭ്രാന്തു വരും ...
സ്വാര്‍ത്ഥന്‍ ,ഇയാളടുത്തുനിന്നാല്‍ -
നാട്ടുകാര്‍ തല്ലികൊല്ലും...........




(അടിക്കുറിപ്പ് )


അയാളുടെ മാനസിക രോഗം കാരണം കുടുംബം തെറ്റി -
ജീവിതം നഷ്ടത്തിലായി ...... അവസാനം ഒരു ചോദ്യം മാത്രം ?
അയാള്‍ക്ക്‌ മാനസിക രോഗമാണോ ?അതോ എന്തോ പ്രതീക്ഷിച്ചിട്ടുള്ള
വെറും അഭിനയം മാത്രമാണോ ? എന്തായാലും നഷ്ടം നഷ്ടം തന്നെ .....

No comments: